Sunday, July 17, 2011

ഉമാമഹേശ്വര സംവാദം

രാമായണം ആരംഭിക്കുന്നത് ഉമാമഹേശ്വര സംവാദത്തോടെയാണു. സമാധിസ്ഥനായ പരമേശ്വരനും തൊട്ടരികിൽ പാർവ്വതിയും ഇരിക്കുന്നു. ഒരു കുടുംബചിത്രം. ഭാരതീയർക്ക് മാത്രമവകാശപ്പെടാൻ കഴിയുന്ന ഒരു ബിംബത്തിന്റെ അവതരണം കൂടിയാണു അതിലൂടെ കവി സാധിച്ചിരിക്കുന്നത്.

ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറ കുടുംബമാണു. ഭാരതീയ സംസ്കൃതി വീണുപോകാതെ ഇപ്പോഴും നിലനിൽക്കുന്നത് കുടുംബമെന്ന പശ്ചാത്തലം പൂർണ്ണമായി തകർന്നിട്ടില്ലാത്തതു കൊണ്ടാണു. കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും ആദരണീയമായ സ്ഥാനം ആചാര്യന്മാർ എന്നും കൊടുത്തിട്ടുണ്ട്. ഭാരതത്തിനു നേർക്ക് നടന്നിട്ടുള്ള കടന്നു കയറ്റങ്ങളെ ചെറുത്തിരുന്നത് കുടുംബങ്ങളുടെ നിലനിൽ‌പ്പിലൂടെയായിരുന്നു. പാശ്ചാത്യനാടുകൾ കുടുംബങ്ങൾ തകർന്നു അവ്യവസ്ഥിതിയെ പ്രാപിച്ചു കഴിഞ്ഞു. നാം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് ഇനിയും പൂർണ്ണമായും തകർന്നിട്ടില്ലാത്ത കുടുംബവ്യവസ്ഥിതിയുടെ ബലത്തിലാണു. പക്ഷെ അതുമിപ്പോൾ കടുത്ത ഭീഷണിയേ നേരിടാൻ തുടങ്ങിയിട്ടുണ്ട്. വാണിജ്യവൽക്കരണത്തിനു കുടുംബങ്ങൾ ഒരു തടസ്സമാണ്. അതു മനസിലാക്കിക്കൊണ്ടാണ് വണിക്കുകളും വൈശ്യന്മാരും ഇന്ത്യൻ കുടുംബങ്ങളെ ലക്ഷ്യം വച്ചു നീങ്ങുന്നത്. ഭാരതീയ കുടുംബപാരമ്പര്യത്തെ തകർക്കാൻ അവർ ഫെമിനിസത്തിന്റെ ഇന്ത്യൻ പതിപ്പിനേയാണുപയോഗിക്കുന്നത്. ഇത് ഫെമിനിസ്റ്റുകൾക്ക് മനസിലാകുന്നുണ്ടോ ആവോ? ഓരോ വ്യക്തിയേയും ലിംഗപരമായി വേർതിരിച്ച് ഒറ്റപ്പെട്ടവരാക്കുക എന്നതാണു വൈശ്യവണിക്കുകളുടെ ലക്ഷ്യം. ഫെമിനിസ്റ്റുകൾ അതിനു സഹായിക്കുമ്പോൾ അർത്ഥം കൊടുത്ത് തൃപ്തരാക്കാൻ പിന്നിൽ ആളുണ്ടാവും. എന്നാണു നാം ഇതൊക്കെ തിരിച്ചറിയാൻ പോകുന്നത്?

വ്യക്തികൾ ഒറ്റയ്ക്കൊറ്റക്കാകുന്നതിന്റെ നേർവിപരീതമാണു പാർവ്വതീപരമേശ്വര സങ്കല്പം. ഒരൊറ്റയുടലിൽ ശിവനായും ശക്തിയായും നിൽക്കുന്ന ബിംബകല്പനയാണത്. അവരെ നോക്കിപ്പഠിച്ചു വേണം നാം നമ്മൂടെ ജീവിതം ജീവിക്കേണ്ടത്. ദാമ്പത്യത്തിന്റെ സമുന്നത മാതൃകകളാണു ശിവപാർവ്വതിമാർ. കുടുംബജീവിതം എന്തിനു വേണ്ടിയാണെന്ന് അവർ വ്യക്തമാക്കിത്തരുന്നുണ്ട്. രാമായണാരംഭത്തിൽ നമുക്കത് കാണുവാനും കഴിയും.

സമാധിയിൽ നിന്നുണർന്നു വന്ന തന്റെ ഭർത്താവും പരമേശ്വരനുമായ മഹേശ്വരനെ നമസ്കരിച്ചുകൊണ്ട് പാർവ്വതി ചോദിക്കുന്നു:

- ശ്രീപരമേശ്വരാ, സർവ്വദേവനായിട്ടുള്ളവനെ, എന്താണു ലോക തത്ത്വം?

ഒരു കുടുംബിനി അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണു പരമേശ്വരി ചോദിച്ചത്. എന്താണു ലോക തത്ത്വം? അതറിയാൻ പാടില്ലാത്തതാണു ഇന്നു ജീവിതത്തെ ഗ്രസിച്ചിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. ലോക തത്ത്വം അറിയാതെ മറ്റെന്ത് അറിഞ്ഞിട്ടും പ്രയോജനമില്ല. ബിരുദങ്ങൾ ഒരു തൊഴിൽ കിട്ടാൻ ഉപയോഗപ്പെട്ടേക്കും. പക്ഷെ അത് ജീവിതത്തിനു എന്തു ഗുണം ചെയ്യുമെന്നു ആരും ആലോചിക്കാറില്ല. എന്നാൽ പാരമ്പര്യത്തിന്റെ വഴി അതായിരുന്നില്ല. ലോക തത്ത്വമറിയുന്നവളാണു സ്ത്രീ. അങ്ങനെയുള്ള സ്ത്രീകളാണു പണ്ട് കുടുംബങ്ങളെ നയിച്ചിരുന്നത്. അവൾക്ക് പഠിപ്പും പത്രാസും കാണുകയില്ല. പക്ഷെ വിവേകമുണ്ടായിരിക്കും. ശാന്ത ചിത്തയായിരിക്കും. തന്റെ ചുറ്റുപാടുകളിൽ സ്വാതന്ത്ര്യത്തോടെ ചെയ്യാവുന്ന പ്രവർത്തികളാണവൾക്ക് മികച്ചതായി തോന്നുക. അല്ലാതെ അപരിചിതന്റെ പണിശാലയിലെ അടിമപ്പണിയല്ല. വിശാലമായ ലോകത്തെ ഉള്ളംകൈയിലെ നെല്ലിക്കപോലെ കുടുംബത്തിനകത്ത് അവൾക്ക് കാണാൻ കഴിയും. അതിനു വേണ്ടിയാണവൾ വിവാഹം പോലും ചെയ്യുന്നത്.

ഇന്നോ?

വിവാഹങ്ങൾ ഇന്നു, കാമശമനത്തിനും ആഢംബരപൂർണ്ണമായ ജീവിതത്തിനു വേണ്ടിയാണു നടത്തപ്പെടുന്നത്. ഭർത്താവോ ഭാര്യയോ ആകാൻ ധനമെത്രയുണ്ട്, എന്തു തരം ജോലിയാണു, കാഴ്ചയിലെങ്ങനെ എന്നതൊക്കെയല്ലെ ചോദിക്കുന്നത്. അല്ലാതെ വ്യക്തികളുടെ സ്വഭാവ ഗുണം, അറിവ്, സാമൂഹിക പ്രതിബദ്ധത, ഇതൊക്കെ ആരെങ്കിലും പരിഗണിക്കാറുണ്ടോ? ഇങ്ങനെ കാമശമനത്തിനും ധനത്തിനുമായി ചെയ്യുന്ന വിവാഹങ്ങൾ ആ അർത്ഥത്തിലെങ്കിലും പൂർണ്ണമാകാറുണ്ടോ? അതുമില്ല. ആറുമാസത്തിനുള്ളിൽ പലതും ഡൈവോഴ്സ്. ചിലത് കുറേക്കാലം കൂടി മുന്നോട്ട് പോകും. അതിനിടയിൽ കാമത്തിന്റെ ഉപോൽ‌പ്പന്നമായി ചില സന്തതികൾ ഉണ്ടാകും. തന്തയുടേയും തള്ളയുടേയും മട്ട് കണ്ടിട്ട് അവർ ലോകകണ്ടകന്മാരായി വളരും. പഠിപ്പും, ബുദ്ധിയും, ധനസ്ഥിതിയുമുള്ള ആധുനികന്റെ വീട്ടിലെ സ്ഥിതിയാണിത്. അതിനെ അനുകരിച്ച് താഴേത്തട്ടിലേക്കുമത് വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം വീടുകളിൽ എങ്ങനെ ശാന്തിയും സമാധാനവും പുലരും? ഇവർക്കെവിടെ സ്വസ്ഥതയും ആരോഗ്യവുമുണ്ടാകും? ആനന്ദിക്കാനായി തുടങ്ങിയ ജീവിതം അങ്ങനെ സംഘർഷത്തിലും മത്സരത്തിലും വിദ്വേഷത്തിലും പര്യവസാനിക്കുന്നു. എങ്കിൽ ഇവർക്കൊക്കെ വിവാഹം ചെയ്യാതിരുന്നു കൂടെ? അതും ചെയ്യാറില്ല!!

ഇവിടെയാണു ലോകത്തിനാകമാനം ഉറ്റുനോക്കാവുന്ന മാതൃകയായി പാർവ്വതീപരമേശ്വരന്മാർ വിരാജിക്കുന്നത്. അവിടെ പാർവ്വതിക്ക് പരമേശ്വരനോട് ചോദിച്ചറിയുന്നതിനു അഹന്ത ഉണ്ടായില്ല. ഇന്നത്തെ ഭാര്യാഭർത്താക്കന്മാർക്ക് അത്തരം സന്മനസുണ്ടാകുമോ എന്നു സംശയമാണു. ഭർത്താവിനു അറിയാമെന്നു ഉറപ്പുള്ള കാര്യമാണെങ്കിലും അഹന്തകൊണ്ട് അന്യരോട് ചോദിക്കാനാണവൾ ഇഷ്ടപ്പെടുക. പൌരാണിക കാലത്ത് അങ്ങനെയല്ല. സപ്തപതികളിലൂടെ തന്നെ കൊണ്ടുപോകാമെന്നു വാഗ്ദാനം നൽകി വിവാഹം ചെയ്തപുരുഷനാണു ഭർത്താവ്. ഏഴു പടികളിൽ ഒന്നു ജ്ഞാനമാണു. അതാണിപ്പോൾ അന്വേഷിക്കുന്നത്. സ്ത്രീ മാതാവാകുന്നതിനു മുമ്പത് അറിഞ്ഞിരിക്കണം. മാതാവാണു കുട്ടിക്കു പ്രത്യക്ഷജ്ഞാനം നൽകേണ്ടത്. അച്ഛൻ അനുമാനജ്ഞാനവും ഗുരു പരോക്ഷജ്ഞാനവും, ഈശ്വരൻ സർവ്വജ്ഞാനവും നൽകുന്നു. പ്രത്യക്ഷജ്ഞാനം കൊടുക്കാൻ അമ്മ ലോക തത്ത്വം അറിഞ്ഞിരിക്കണം. അതു കൊണ്ടാണു ശ്രീപാർവ്വതി പരമേശ്വരനോട് ചോദിച്ചത്.

- എന്താണു ലോക തത്ത്വം?

അതു കേട്ടപ്പോൾ വാത്സല്യപൂർവ്വം പരമേശ്വരൻ മറുപടി നൽകി:

- ലോക തത്ത്വം എന്നത് രാമതത്ത്വമാണു.

ആകാംഷ അടക്കാനാവാതെ വീണ്ടും ദേവി ചോദിക്കുന്നു:

- എന്താണു രാമതത്ത്വം?

ദേവിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ മഹാദേവനത് ചുരുക്കത്തിൽ വ്യക്തമാക്കി കൊടുത്തത് പൈങ്കിളിപ്പൈതൽ പറഞ്ഞത് ഇപ്രകാരമായിരുന്നു.....





30 comments:

അശോക് കർത്താ said...

വിവാഹങ്ങൾ ഇന്നു, കാമശമനത്തിനും ആഢംബരപൂർണ്ണമായ ജീവിതത്തിനു വേണ്ടിയാണു നടത്തപ്പെടുന്നത്. ഭർത്താവോ ഭാര്യയോ ആകാൻ ധനമെത്രയുണ്ട്, എന്തു തരം ജോലിയാണു, കാഴ്ചയിലെങ്ങനെ എന്നതൊക്കെയല്ലെ ചോദിക്കുന്നത്. അല്ലാതെ വ്യക്തികളുടെ സ്വഭാവ ഗുണം, അറിവ്, സാമൂഹിക പ്രതിബദ്ധത, ഇതൊക്കെ ആരെങ്കിലും പരിഗണിക്കാറുണ്ടോ?

madhu said...

വിവാഹ ബന്ധം ബന്ധനമാകുന്നുവെങ്കിൽ കാരണങ്ങളെന്തായിരിയ്ക്കും?
Possessiveness
Greediness
Unforgiveness

അണു കുടുംബങ്ങൾ,സ്വാർഥതയിൽ നിന്നുടലെടുത്തവ പ്രത്യേകിച്ചും.
വെട്ടിപ്പിടിയ്ക്കാനുള്ള ത്വര.
വരവിൽ കവിഞ്ഞ അത്യാഗ്രഹങ്ങൾ.....

Sandeep.A.K said...

ദേവിയുടെ സ്നേഹപൂർണ്ണമായ നിർബ്ബന്ധത്താൽ മഹാദേവനത് ചുരുക്കത്തിൽ വ്യക്തമാക്കി കൊടുത്തത് പൈങ്കിളിപ്പൈതൽ പറഞ്ഞത് ഇപ്രകാരമായിരുന്നു.....
കര്‍ത്താ സര്‍.. ബാക്കി കൂടി പറയൂ...

Anonymous said...

good

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താജി
ഇഷ്ടപ്പെട്ടു തുടര്‍ന്നെഴുതൂ വായിക്കാന്‍ ധൃതിയായി

നിസ്സഹായന്‍ said...

ശിവന്റെ ആദ്യ ഭാര്യ സതി. രണ്ടാമത്തേത് പാര്‍വതി. ഇതുകൂടാതെ ഗംഗയെ തലയില്‍ ഒളിപ്പിച്ചിരിക്കുന്നു. അപ്പോള്‍ മൂന്നു ഭാര്യമാര്‍ ! മഹാവിഷ്ണു സ്ത്രീവേഷം ധരിച്ച് ശിവനുമായി സംബന്ധം കൂടിയപ്പോള്‍ ഒരു പുത്രന്‍ ജനിച്ചു, അയ്യപ്പന്‍. അപ്പോള്‍ ഫലത്തില്‍ ശിവനു ബന്ധം നാല് !!

ദശരഥ മഹാരാജാവിനു ഭാര്യമാര്‍ മൂന്നു്. കൌസല്യ, കൈകേയി, സുമിത്ര.
അദ്ദേഹത്തിന്റെ മകന്‍ രാമന്റെ കാര്യം ?! C.R.ശ്രീനിവാസ അയ്യങ്കാര്‍ വിവര്‍ത്തനം ചെയ്ത വാല്മീകിരാമയണത്തിലെ അയോധ്യാകാണ്ഡത്തില്‍ എട്ടാം അധ്യായത്തില്‍ (പേജ്-28) രാമന്‍ റാണിയായി സീതയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളുവെങ്കിലും ലൈംഗികാനന്ദത്തിനായി അദ്ദേഹം ധാരാളം പേരെ രാജകീയാചാരമനുസരിച്ച് വിവാഹം ചെയ്തിരുന്നതായി പറയുന്നു. 'രാമന്റെ ഭാര്യമാര്‍' എന്ന പ്രയോഗം രാമായണത്തില്‍ പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നു.

ശ്രീകൃഷ്ണനു ഭാര്യമാര്‍ 16,108 എന്നു പറയപ്പെടുന്നു. അറിയപ്പെടുന്ന ഭാര്യമാര്‍ :- രുഗ്മിണി, മിത്രബിന്ദ, സത്യഭാമ, ജാംബവതി, സൂര്യപുത്രി കാളിന്ദി. കൂടാതെ രാധ കാമുകി !

അപ്പോള്‍ ഭാരതസാഹിത്യം മുഴുവന്‍ പരതിയാല്‍ ഏകപത്നീവൃതരല്ലാത്ത ഭഗവാന്മാരും കാഥാപുരുഷന്മാരും രാജാക്കന്മാരുമെ കാണൂ. ഏകപതീവൃതരല്ലാത്ത നാരികളും കണ്ടേക്കാം. ഇതൊന്നും അസ്വഭാവികമായി കാണുന്ന ഒരു സംസ്ക്കാരം ഭാരതത്തിന്റെ ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും പരതിയാല്‍ കിട്ടില്ല.
എന്നുമുതലാണു് ഭാരതീയ ജനതയ്ക്ക് അവരുടെ ഇന്നത്തെ രീതിയിലുള്ള ഏകപത്നിയും ഏകപതിയും ഉണ്ടായത് ? അത് അവസാനത്തെ വിദേശീയരായ ബ്രിട്ടീഷുകാര്‍ നല്കിയിട്ടുപോയ വിക്ടോറിയന്‍ സദാചാരത്തിന്റെ സംഭാവനയെന്നാണു് അഭിജ്ഞമതം. ഒരു നൂറുവര്‍ഷം മുമ്പ് ഇന്നു കാണുന്ന കുടുംബരൂപമൊന്നും ഭാരതീയരുടെ ജീവിതത്തില്‍ ഇല്ലായിരുന്നു. ഇതില്‍ ഏറ്റവും ജുഗുപ്സാവഹമായിരുന്നു മനുഷ്യദൈവങ്ങളായ ബ്രാഹ്മണരുടെ വേദവിധിപ്രകാരമുള്ള ജീവിതം. ബ്രാഹ്മണനു ഭാര്യമാര്‍ മിനിമം നാല് ! ഓരോ വര്‍ണത്തില്‍ നിന്നും ഓരോന്നുവീതം. കേരളത്തിലെ ഇവരുടെയും അന്തര്‍ജനങ്ങളുടെയും കഥ അറപ്പുളവാക്കും വിധം പരമദയനീയമായിരുന്നു. നവോത്ഥാനന്തര കേരളത്തിലല്ലേ നമ്പൂരി മനുഷ്യനായി ജീവിക്കാന്‍ തുടങ്ങിയത് ?

കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഭാരതീയനു അവന്റെ ജീവിതത്തിലൊ ചരിത്രത്തിലൊ മുങ്ങിത്തപ്പിയാല്‍ ശ്രേഷ്ഠമുറ്റതായ കുടുംബമാതൃകകള്‍ യാതൊന്നുമില്ല. വിദേശീയര്‍ തന്ന വിദ്യാഭ്യാസത്തില്‍ നിന്നും അവര്‍ പരിചയപ്പെടുത്തിയ മാനവികതയില്‍ നിന്നുമൊക്കെയാണു് പരിമിതമായെങ്കിലും മനുഷ്യരാകാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞത്. ഹൈന്ദവികതയെ പവിത്രീകരിച്ച് ദേശീയസംസ്ക്കാരമായി രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന കാവിശക്തികള്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് അവിഞ്ഞുനാറിയ സനാതനസംസ്ക്കാരത്തെ ലോകോത്തരമാക്കി അവതരിപ്പിക്കുന്ന കുരുട്ടുവിദ്യ ഗുരുതരമായ ഒരു സവര്‍ണ്ണരോഗമാണു്. അതിന്റെ പ്രകാശനമാണീ ഗ്ലോറിഫിക്കേഷന്‍ !!

അശോക് കർത്താ said...

@നിസ്സഹായന്‍
ശിവനും, കൃഷ്ണനും, ശ്രീരാമനും ചെയ്ത ഇത്രയും കാര്യങ്ങളിൽ താങ്കൾക്ക് സമ്മതമുള്ളപ്പോൾ അവർ ചെയ്ത ബാക്കി കാര്യങ്ങളും സമ്മതമാണെന്നു അനുമാനിക്കാമല്ലോ?

നിസ്സഹായന്‍ said...

@ അശോക് കര്‍ത്താ,

"ശിവനും, കൃഷ്ണനും, ശ്രീരാമനും ചെയ്ത ഇത്രയും കാര്യങ്ങളില്‍ താങ്കള്‍ക്ക് സമ്മതമുള്ളപ്പോള്‍ അവര്‍ ചെയ്ത ബാക്കി കാര്യങ്ങളും സമ്മതമാണെന്നു അനുമാനിക്കാമല്ലോ? "

അവര്‍ ചെയ്ത ബാക്കി കാര്യങ്ങള്‍ താങ്കള്‍ വിസ്തരിച്ചാല്‍ യോജിക്കാന്‍ പറ്റുന്നവയോടു യോജിക്കാം. അല്ലാത്തവയെ എതിര്‍ക്കാം !

അശോക് കർത്താ said...

ഞാനൊന്നും നിർവ്വചിച്ചില്ലല്ലോ. താങ്കളാണു വിശദീകരിച്ചത്. അവരൊക്കെ അങ്ങനെയായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ബാക്കിയും അങ്ങനെ തന്നല്ലെ? ഒരു യൂണിഫോമിറ്റി വേണ്ടേ എല്ലാത്തിനും?

നിസ്സഹായന്‍ said...

@ അശോക് കര്‍ത്താ,

താങ്കള്‍ ഇവിടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കാണു ഞാന്‍ കമന്റിട്ടത്. അത് അസംബന്ധമാണെങ്കില്‍ ഖണ്ഡിക്കുക. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ വര്‍ത്തമാനം പറഞ്ഞ് സമയം കളയല്ലേ ?
"അങ്ങനെയായിരുന്നെങ്കില്‍ ബാക്കിയും അങ്ങനെ തന്നല്ലെ?" - ബാക്കിയും അങ്ങിനെ തന്നെയായിരുന്നുവെന്നു സമ്മതിക്കണമെങ്കില്‍ ആ ബാക്കിയെന്താണെന്നു പറയൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ദുര്‍ജ്ജനം സജ്ജനം കര്‍ത്തും
ഉപയോ നഹി ഭൂതലേ
അപാനം ശതഥാ ധൗതം
ന ശ്രേഷ്ഠം ഇന്ദ്രിയം ഭവേത്‌"

കര്‍ത്താജി ഈ ശ്ലോകം കേട്ടിട്ടുണ്ടായിരിക്കുമല്ലൊ അല്ലെ?

വെറുതെ അല്ല പഴമക്കാര്‍ പലതും പറയുന്നത്‌

അശോക് കർത്താ said...

നൊ കമന്റ്സ്. തുടർന്നു വരുന്നത് കാണുക. ബാക്കി അതിലുണ്ടാവും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"രാമന്റെ കാര്യം ?! C.R.ശ്രീനിവാസ അയ്യങ്കാര്‍ വിവര്‍ത്തനം ചെയ്ത വാല്മീകിരാമയണത്തിലെ അയോധ്യാകാണ്ഡത്തില്‍ എട്ടാം അധ്യായത്തില്‍ (പേജ്-28) രാമന്‍ റാണിയായി സീതയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളുവെങ്കിലും ലൈംഗികാനന്ദത്തിനായി അദ്ദേഹം ധാരാളം പേരെ രാജകീയാചാരമനുസരിച്ച് വിവാഹം ചെയ്തിരുന്നതായി പറയുന്നു."

വാല്‌മീകിരാമായണം വിവര്‍ത്തനം ചെയ്ത ആ മഹാനാരാണാവോ?

വാല്‌മീകി സര്‍ഗ്ഗങ്ങളായി ആണ്‌ രാമായണം എഴുതിയിരിക്കുന്നത്‌ അദ്ധ്യായങ്ങളായിട്ടല്ല

അയോദ്ധ്യാകാണ്ഡത്തിലെ വിവര്‍ത്തനവും സര്‍ഗ്ഗങ്ങള്‍ അനുസരിച്ചാണോ അതോ അദ്ദേഹത്തിന്റെ സ്വന്ത ഇഷ്ടപ്രകാരം മറ്റു വല്ല വിധത്തില്‍ തരം തിരിച്ചാണോ?

ഇവിടെ എട്ടാം അദ്ധ്യായം എന്നുപറഞ്ഞതു കൊണ്ട്‌ ഉദ്ദേശിച്ചത്‌ വാല്‌മീകിരാമായണം അയോധ്യാകാണ്ഡത്തിലെ എട്ടാം സര്‍ഗ്ഗമാണെങ്കില്‍
അതില്‍ അങ്ങനെ ഒരു പ്രസ്താവം ഇല്ല , തന്നെയുമല്ല അതിലെ പ്രതിപാദ്യവിഷയും കുബ്ജയും കൈകേയിയും തമ്മിലുള്ള വര്‍ത്തമാനം ആണ്‌

പുസ്തകത്തിന്റെ ലിങ്ക്‌ ഒന്നും ദയവു ചെയ്തു തരല്ലേ

വാല്‌മീകിരാമായണം ഇന്നു ലഭിക്കുന്ന പ്രതി എന്റെ കയ്യിലുണ്ട്‌

രാമായണം പഠിക്കുവാന്‍ ഞങ്ങള്‍ക്ക്‌ അതു മതി- അല്ലാതെ തു പോലെ ഉള്ള @@#$%^മഹാന്മാരുടെ വിശദീകരണം ആവശ്യം ഇല്ല

ChethuVasu said...
This comment has been removed by the author.
ChethuVasu said...

"രാമായണം പഠിക്കുവാന്‍ ഞങ്ങള്‍ക്ക്‌ അതു മതി- അല്ലാതെ തു പോലെ ഉള്ള @@#$%^മഹാന്മാരുടെ വിശദീകരണം ആവശ്യം ഇല്ല"

കണ്ടോ ! കണ്ടോ !

തെറി നേരിട്ട് പറഞ്ഞാലും വ്യംഗ്യമായി സൂചിപ്പിച്ചാലും തെറിയാണ് മാഷെ.. ഒരു നല്ല പോസ്റ്റില്‍ തെറി പറഞ്ഞു അശുദ്ധമാക്കിയല്ലോ ..! കഷ്ടം !

വിവെകമതികളാകേണ്ട രാമായണ പഠിതാക്കള്‍ കേവല വികാര വിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടുന്നത് ഭൂഷണമല്ല തന്നെ !

"വത്സ സൌമിത്രേ, കുമാര, നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ " - അധ്യാത്മ രാമായണം കിളിപ്പാട്ട്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമെ ഈ കീബോര്‍ഡില്‍ ഉള്ള ഇതൊക്കെ തെറിയാണോ? അങ്ങനെ തെറ്റ്ദ്ധരിക്കുക പോലും ചെയ്യാതിരിക്കാന്‍ അല്ലെ മഹാന്‍ എന്നപദം കൂടി ചേര്‍ത്തത്‌ കഷ്ടം എന്നിട്ടും

വെറുന്മൊരു മോഷ്ടാവായൊരെന്നെ :)

ChethuVasu said...

അത് ശരി!! അപ്പൊ അക്ഷര വൈരിയും കള്ളനും കൂടിയാണല്ലേ ..! ഇത് കൂടുതല്‍ ഗൌരവമുള്ളതാണ് ;-)

കര്‍ത്താ സാര്‍ , എഴുത്ത് തുടരുക ,പൊതുവേ ഇതിഹാസങ്ങളിലും പുരാണ സാഹിത്യത്തിലും താത്പര്യമുണ്ട് ..കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടവും ....!

സസ്നേഹം !

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

@ ഇന്‍ഡ്യാഹെറിറ്റേജേ,

തുച്ഛമായ കാര്യം സംസ്കൃതത്തിലാക്കിയാല്‍ മഹനീയമായ അര്‍ത്ഥം വരികയില്ല. "കോവാലന്‍ കോത്താഴത്തു പോകുന്നു" എന്നതിനു "ഗോപാലഃ കോത്താഴഃ ഗച്ഛതി" എന്നൊക്കെ സംസ്കൃതമാക്കി പറഞ്ഞാല്‍ കേള്‍ക്കുന്ന വിഡ്ഡികള്‍ ഇതേതോ വിശുദ്ധ മന്ത്രമാണെന്നു കരുതി കൈകൂപ്പാം. ഈ ഉടായിപ്പുകൊണ്ടാണു് സംസ്കൃതം പഠിക്കാന്‍ അവകാശമില്ലാതിരുന്ന അവര്‍ണജനത ബ്രാഹ്മണേഭ്യന്മാര്‍ ചൊല്ലിക്കേള്‍പ്പിച്ച കടിച്ചാല്‍ പൊട്ടാത്ത അശ്ലീലം കേട്ട് അത് ബ്രാഹ്മണനു മാത്രം അറിയുന്ന ദൈവികമന്ത്രമാണെന്നു കരുതി സഹസ്രാബ്ദങ്ങളോളം കീഴ്പ്പെട്ടു കഴിഞ്ഞത്.

"ദുര്‍ജ്ജനം സജ്ജനം കര്‍ത്തും
ഉപയോ നഹി ഭൂതലേ
അപാനം ശതഥാ ധൗതം
ന ശ്രേഷ്ഠം ഇന്ദ്രിയം ഭവേത്‌"
- അതായത് 'ദുര്‍ജ്ജനങ്ങളും സജ്ജനങ്ങളും ഉപയോഗിക്കുന്നുവെന്നതു കൊണ്ടൊന്നും ഭൂമിയില്‍ യാതൊരു പ്രയോജനവുമില്ല; ഗുദദ്വാരം നൂറുതവണയിലധികം കഴുകിയാലും ശ്രേഷ്ഠമായ ഇന്ദ്രിയമായി മാറുന്നില്ല.' എന്ന് കേവലാര്‍ത്ഥമുള്ള സംഗതി, ശുദ്ധ മലയാളത്തില്‍ 'ചന്തി നൂറു തവണ കഴുകിയാലും നല്ല അവയവമാകില്ല' എന്നു പറഞ്ഞാല്‍ പോരെ ?!! പക്ഷെ അങ്ങനെ നേരെ ചൊവ്വേ പറഞ്ഞാല്‍ താന്‍ പറയുന്നത് ആര്‍ക്കും ഏല്‍ക്കുകയുമില്ല, അതിനു് എന്റെ മറുപടിക്കുള്ള ഉത്തരമാകാനുള്ള യോഗ്യതയുമുണ്ടാകില്ല. അതിനാണു താന്‍ അത് സംസ്കൃതത്തിലാക്കി, എന്തോ കനപ്പെട്ടു പറഞ്ഞു എന്നു മേനി നടിക്കുന്നത് !!! ഇത് മറ്റേടത്തു വച്ചാല്‍ മതിയെന്റെ ശുംഭഃ !!! :-)))

ഈ പോസ്റ്റിനെപ്പറ്റി ശുദ്ധ്യ മല്യാളത്തില്‍ ഞ്യാന്‍ ചിലതു പറഞ്ഞിട്ടുണ്ട്. കഴ്യാച്യാല്‍ അതിനു മറുപടി തര്യാ...ഹഹഹഹഹ അല്യാച്ചാല്‍ അന്റെ അമ്മേടെ @@#$%^@@#$%^@@#$%^@@#$%^....ഭൂം

നിസ്സഹായന്‍ said...

@ കര്‍ത്താജി & ഇന്ത്യന്‍ ഹെറിട്ടാജീ,

ഇനി രാമന്റെ കാര്യം പോട്ടെ, അദ്ദേഹത്തിന്റെ പിതാവിന്റെ കാര്യവും ശിവന്റയും കൃഷ്ണന്റെയുമൊക്കെ കാര്യവും ഈയുള്ളവന്‍ പറഞ്ഞിരുന്നല്ലോ, അതെക്കുറിച്ചുവെല്ലതും ?

വാല്മീകിരാമായണം അയോദ്ധ്യാകാണ്ഡം അദ്ധ്യായം(സര്‍ഗം)34 ശ്ലോകം 13
(ഹെറിട്ടാജി അദ്ധ്യായം എന്നത് സര്‍ഗം തെന്നെ) അനുസരിച്ച് ദശരഥനു് മൂന്നു ഭാര്യമാരല്ല, മുന്നൂറ്റമ്പത് ആണു്

अर्ध सप्त शताः ताः तु प्रमदाः ताम्र लोचनाः |
कौसल्याम् परिवार्य अथ शनैः जग्मुर् धृत व्रताः || २-३४-१३
(കൌസല്യയ്ക്കു ചുറ്റുമായി മുന്നൂറ്റമ്പത് സ്ത്രീകള്‍ ചുവന്ന കണ്ണുകളോടെ ഭര്‍തൃബഹുമാനത്തോടെ മന്ദമന്ദം അവിടേയ്ക്കു വന്നു.) രാമന്‍ കാട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ദശരഥന്‍ സുമന്ത്രരെ പറഞ്ഞയച്ച് തന്റെ മുന്നൂറ്റമ്പതു ഭാര്യമാരെയും വിളിപ്പിക്കുന്നതാണു് സന്ദര്‍ഭം.

അയോദ്ധ്യാകാണ്ഡം അദ്ധ്യായം(സര്‍ഗം) 39 ശ്ലോകം 36
एतावद् अभिनीत अर्थम् उक्त्वा स जननीम् वचः |
त्रयः शत शत अर्धा हि ददर्श अवेक्ष्य मातरः || २-३९-३६
( അത്തരത്തില്‍ ഗുണമുള്ളതും അര്‍ത്ഥം വരുന്നതുമായ വാക്കുകള്‍ തന്റെ മാതവിനോട് പറഞ്ഞിട്ട്, തന്റെ മുന്നൂറ്റമ്പത് വളര്‍ത്തമ്മമാരെ നോക്കി )

​എന്നാല്‍ കമ്പരാമായണ പ്രകാരം ദശരഥനു ഭാര്യമാര്‍ 60000

ഈ അച്ഛന്റെ മകനല്ലെ, രാമനും കാണില്യേ.....?! അന്ന് അതൊന്നും കാര്യമല്ല, ഇന്ന് നിങ്ങള്‍ക്കിതൊക്കെ വല്യ കാര്യമാണെങ്കിലും !!!

ബിജു ചന്ദ്രന്‍ said...

ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന രാമേട്ടനെയാണോ ഇത്ര ഉത്കൃഷ്ട പുരുഷനായി കൊണ്ടാടുന്നത്? ഇന്ത രാമന്‍ തന്നെ വനവാസകാലത്തും അല്ലാത്തകാലത്തും കാട്ടിറച്ചി ഒക്കെ തിന്നിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ കര്‍ത്താ & heritage ? രാമന്റെ ശിങ്കിടികള്‍ ഇവിടെ കര്‍ണാടകത്തില്‍ ഗോവധത്തിനെതിരെ ഉറഞ്ഞു തുള്ളുന്നുണ്ട്. അവന്മാരെ ഒക്കെ ഒന്ന് ഓര്‍മ്മിപ്പിക്കാനാണ്‌ . നിസ്സഹായന്റെ നിരീക്ഷണങ്ങളോട് യോജിപ്പ്.

Unknown said...

>>>>തന്റെ ചുറ്റുപാടുകളിൽ സ്വാതന്ത്ര്യത്തോടെ ചെയ്യാവുന്ന പ്രവർത്തികളാണവൾക്ക് മികച്ചതായി തോന്നുക. അല്ലാതെ അപരിചിതന്റെ പണിശാലയിലെ അടിമപ്പണിയല്ല.>>>

അതെയതെ..രാവിലെ എഴുന്നേറ്റു ഭര്‍ത്താവിന്റെ പാദം വന്ദിക്കുക, വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കുക, തരം പോലെ പ്രസവിചു കൂട്ടുക, അവരെ വളര്‍ത്തിയെടുക്കുക, ഓരോ നിമിഷവും പതിവ്രതയാനെന്നു തെളിയിച്ചു കൊണ്ടിരിക്കുക(അല്ലെങ്കില്‍ ചിലപ്പോള്‍ ഭര്‍ത്താവ് ശപിച്ചു കല്ലാക്കികളയും) ഇതൊക്കെയല്ലേ ചുറ്റുപാടുകളില്‍ സ്വാതന്ത്ര്യത്തോടെ ചെയ്തിരുന്ന ജോലികള്‍? ഇന്നത്തെ കാലത്ത് ഇതൊന്നും ചെയ്യാതെ വല്ലവന്റേം പണിശാലയില്‍ പണി ചെയ്തു പണമുണ്ടാക്കി അടിച്ചു പൊളിച്ചു നടക്കുന്ന പെണ്ണുങ്ങളെ മുക്കാലില്‍ കെട്ടി അടിക്കണം.

നിസ്സഹായന്‍ said...

മഴ കാക്കുന്ന വേഴാമ്പലിനെ പോലെ, കമലാഗോവിന്ദിന്റെ നോലിന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്ന ഭഗ്നഹൃദയായ 'മംഗളം' വായനാക്കാരിയെ പോലെ, കണ്ണുനീര്‍ സീരിയലിന്റെ അടുത്ത എപ്പിസോഡിനായി ഭ്രാന്തുപിടിച്ചുസ കാത്തിരിക്കുന്ന വീട്ടമ്മയെപ്പോലെ കര്‍ത്താജിയുടെ ഉമാമഹേശ്വര സംവാദത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. വേഗമാകട്ടെ !!!

നിസ്സഹായന്‍ said...

@ കര്‍ത്താജി & ഇന്ത്യാഹെറിട്ടേജീ,

"കാര്യേഷു ദാസി, കരണേഷു മന്ത്രി
രൂപേഷു ലക്ഷ്മി ക്ഷമയാ ധരിത്രി
ഭോജ്യേഷു മാതാ ശയനേഷു വേശ്യ
ഷഡ്ധര്‍മ യുക്താ കുലധര്‍മ പത്നി. "

[ദാസിയെപ്പോലെ ജോലിചെയ്യുക, മന്ത്രിയെപ്പോലെ കാര്യങ്ങള്‍ നിര്‍വഹിക്കുക, ലക്ഷ്മിയെപ്പോലെ ഐശ്വര്യവതിയായിരിക്കുക, ഭൂമിയെപ്പോലെ ക്ഷമയുള്ളവളായിരിക്കുക, അമ്മയെപ്പോലെ സ്വാദിഷ്ഠഭോജ്യം തയ്യാറാക്കുക, വേശ്യയെപ്പോലെ സ്വന്തം ആന്ദം ബലികഴിച്ച് കസ്റ്റമറിന്റെ (ഭര്‍ത്താവിന്റെ) ലൈംഗികാഹ്ലാദത്തിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. ഈ ആറു ധര്‍മ്മങ്ങളോടുകൂടിയവളാണു കുലധര്‍മപത്നി.]

സനാതനപ്രകാരം ഭാരതപത്നിമാര്‍ എങ്ങിനെയായിരിക്കണം എന്ന ഈ ആറ് പാഠങ്ങള്‍ പഠിക്കാന്‍ നമ്മുടെ നാരിമാര്‍ വരുത്തിയ വീഴ്ചയാണു് സനാതനധര്‍മം ക്ഷയിക്കാന്‍ ഇടയാക്കിയത്. ആയതിനാല്‍ ടി കാര്യം അവരെ ആവര്‍ത്തിച്ചു ബോധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണു്. സംസ്കൃതത്തിലുള്ള ഈ പാഠത്തിന്റെ മലയാളം നാട്ടുകാരെ പഠിപ്പിക്കാന്‍ ഇതിന്റെ ഭാഗിക മലയാള വിവര്‍ത്തനമായ "പൂമുഖവാതില്ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാണിന്നു ഭാര്യ ......." എന്ന സിനിമാഗാനത്തിന്റെ സിഡി എല്ലാ മലയാള പൌരികള്‍ക്കും സപ്ലൈ ചെയ്യാന്‍ ശ്രമിച്ചാല്‍ കൊള്ളാം എന്നു് ഒരു എളിയ നിര്‍ദേശമുണ്ട്. കൂടാതെ ഹെറിട്ടാജിയുടെ സംഗീതബ്ലോഗില്‍ അവതരണഗാനമായി ഈ പാട്ട് വെച്ചാല്‍ ബ്ലോഗ് തുറക്കുമ്പോള്‍ തന്നെ ഏവര്‍ക്കും ഇത് ശ്രവിക്കാനും സാധിച്ചേനെ ! നല്ല നിര്‍ദേശമല്ലേ ? :-))

പണ്ട് കുട്ടിക്കാലത്ത് ഒരു പുരാണകഥ വായിച്ചതായി ഓര്‍ക്കുന്നു. പതീവ്രതയായ ഒരു വനിതാരത്നത്തെ അവളുടെ ഭര്‍ത്താവ്, തനിയ്ക്ക് വേശ്യയെ പ്രാപിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ രോഗിയായ അദ്ദേഹത്തെ ചുമന്നു് വേശ്യാസവിധത്തിലെത്തിച്ച് ആഗ്രഹം നിറവേറ്റികൊടുത്തു ! ഈതാണു ഭാര്യാധര്‍മം. ഭര്‍ത്താവിനെ ഈശ്വരനെപ്പോലെ കരുതി സേവിക്കുക, അദ്ദേഹത്തിന്റെ ഏത് ഇംഗിതവും സാധിച്ചുകൊടുക്കുക. എന്തു ചെയ്യാം ധര്‍മക്ഷയം മൂലം ഇന്നത്തെ നാരികളെല്ലാം തലതിരിഞ്ഞു പോയതിനാല്‍ നമ്മുടെ നാടു കുട്ടിച്ചോറായി, പെണ്ണുങ്ങളെല്ലാം ഫെമിനിസ്റ്റുകളായി. കലികാലവൈഭവം ശിവ ശിവ !!( ഈകഥയിലെ കഥാപാത്രങ്ങളെ മറന്നു പോയി. പണ്ഡിതശിരോമണികളായ കര്‍ത്താജിയോ ഹെറിട്ടേജിയോ ഒന്നു പറഞ്ഞു തന്നാല്‍ കൊള്ളാം)

മേല്‍പ്പത്തൂരാന്‍ said...

സാരം ഗ്രഹിക്കതെ വേദം പഠിച്ച അല്‍പ്പജ്ഞാനികളൂടെ ജല്പനങ്ങള്‍കൊണ്ട് സജീവമായ ചര്‍ച്ച....

നിസ്സഹായന്‍ said...

"സാരം ഗ്രഹിക്കതെ വേദം പഠിച്ച അല്‍പ്പജ്ഞാനികളൂടെ ജല്പനങ്ങള്‍കൊണ്ട് സജീവമായ ചര്‍ച്ച...."

അല്പജ്ഞാനമെ ഉള്ളുവെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാനാവില്ലല്ലോ മേല്‍പ്പത്തൂരാനെ ! പൂര്‍ണജ്ഞാനം ആര്‍ക്കാണുള്ളത് ? ഹിന്ദുക്കളുടെ മനുഷ്യവിരുദ്ധമായ പുരാണേദിഹാസങ്ങള്‍ ഉദ്ധരിക്കുന്നവര്‍ ജ്ഞാനികള്‍ ! അതു തുറന്നു കാണിക്കുന്നവര്‍ അല്പജ്ഞാനികള്‍. സവര്‍ണത്വത്തിനു ന്യായം ചമയ്ക്കാന്‍ ഹിന്ദുത്വസാഹിത്യം ഉദ്ധരിച്ചുകൊണ്ടിരിക്കുന്നവരെ എന്തായാലും എതിര്‍ക്കാതെ തരമില്ല.

മേല്‍പ്പത്തൂരാന്‍ said...

ഏതോരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച ജാതി വ്യവസ്തിതിയോടുള്ള അറപ്പും,വെറുപ്പും മനസ്സില്‍ നെരിപ്പോടായി സൂക്ഷിക്കുന്ന വര്‍ഗ്ഗം എന്ന നിലക്കുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് പുരാണങ്ങളുടെ സാരാംശങ്ങളെ അപമാനിക്കുന്നത് ശരിയല്ലന്നേ ഉദ്ധേശിച്ചുള്ളു.....

ബ്രാഹ്മണന്‍ എന്നുകേള്‍ക്കുമ്പോള്‍....കലിച്ചുതുള്ളുന്നതുകൊണ്ട് എന്തുനേടാനാണ്..?ഒരുകാലത്ത് അവര്‍ണ്ണനെ തൊട്ടുകൂടാഴികയിലും,തീണ്ടിക്കൂടാഴികയിലും ഒതുക്കിനിര്‍ത്തിയിരുന്ന ബ്രാഹ്മണനും,ഈ നവനാഗരിക കാലഘട്ടത്തില്‍....ജാതിവ്യവസ്തകള്‍ അസ്തമിച്ച ഈ നൂറ്റാണ്ടില്‍ ബ്രാഹ്മണ്യം എന്നുകോല്‍ക്കുമ്പോള്‍ ആത്മസംയപനം തെറ്റുന്ന അവര്‍ണ്ണനും മാനസ്സീകാവസ്തയില്‍ പിന്നോക്കമാണ്..:))

നിസ്സഹായന്‍ said...

@ മേല്‍പ്പത്തൂരാന്‍,
"ഏതോരു കാലഘട്ടത്തിന്റെ ജീര്‍ണ്ണിച്ച ജാതി വ്യവസ്തിതിയോടുള്ള അറപ്പും,വെറുപ്പും മനസ്സില്‍ നെരിപ്പോടായി സൂക്ഷിക്കുന്ന വര്‍ഗ്ഗം എന്ന നിലക്കുള്ള അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് പുരാണങ്ങളുടെ സാരാംശങ്ങളെ അപമാനിക്കുന്നത് ശരിയല്ലന്നേ ഉദ്ധേശിച്ചുള്ളു....."

ഈ നവനാഗരിക കാലഘട്ടത്തില്‍....ജാതിവ്യവസ്തകള്‍ അസ്തമിച്ച ഈ നൂറ്റാണ്ടില്‍ ബ്രാഹ്മണ്യം എന്നുകോല്‍ക്കുമ്പോള്‍ ആത്മസംയപനം തെറ്റുന്ന അവര്‍ണ്ണനും മാനസ്സീകാവസ്തയില്‍ പിന്നോക്കമാണ്..:))


ജാതിവ്യവസ്ഥയ്ക്കും അതിനുമുന്നോടിയായുള്ള വര്‍ണവ്യവസ്ഥയ്ക്കും ന്യായവും അടിസ്ഥാനവും ഉറവിടവുമായി വര്‍ത്തിക്കുന്നത്, താങ്കളുള്‍പ്പെടുന്ന സവര്‍ണര്‍ ദിവ്യമായിക്കരുതുന്ന പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുക്കളുമൊക്കെ അടങ്ങിയ ഭാരതീയ ആത്മീയസാഹിത്യമാണു്. ജാതിയ്ക്കും വിവേചനങ്ങള്‍ക്കും പീഢനങ്ങള്‍ക്കുമൊക്കെ അറുതിവന്നുവെന്ന് വാദിക്കുന്ന താങ്കള്‍ ടി സാഹിത്യങ്ങളില്‍ അടങ്ങിയ മാനവികവിരുദ്ധതയെ അംഗീകരിക്കുന്നില്ലെങ്കില്‍ അവയെ തള്ളിക്കളയേണ്ടിവരും. സവര്‍ണര്‍ മനുസ്മൃതിയും ഭഗവത്ഗീതയും രാമായണവുമൊക്കെ തള്ളിക്കളയുമോ ? അംബേദ്ക്കര്‍ 1927-ല്‍ മനുസ്മൃതി കത്തിച്ചതും ആദിവാസികള്‍ വൈക്കം ക്ഷേത്രസന്നിധിയില്‍ വെച്ച് 1989-ല്‍ മനുസ്മൃതി കത്തിച്ചതും ഹിന്ദുത്വത്തിന്റെയും ഹിന്ദുസാഹിത്യത്തിന്റെയും മനുഷ്യത്വവിരുദ്ധതയില്‍ പ്രതിഷേധിക്കാനാണു്. പുരാണങ്ങള്‍ വെറും അന്ധവിശ്വാസങ്ങളും അവര്‍ണരെ അടിമകളാക്കാനുള്ള സൂത്രങ്ങളുമാണ്. അപ്പോള്‍ അവയുടെ സാരാംശങ്ങളെ എതിര്‍ത്തേ മതിയാകൂ.

കേരളത്തില്‍ ജാതിവ്യവസ്ഥ പഴയമാതൃകയില്‍ നിലനില്‍ക്കുന്നില്ലെങ്കിലും അവസാനിച്ചിട്ടില്ല. അവസാനിച്ചുവെന്നത് സവര്‍ണന്റെ വാദമാണു്. അങ്ങിനെ വാദിക്കുന്നതിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. കേരളം പോകട്ടെ ബാക്കിയുള്ള സംസ്ഥാനങ്ങളിലെ ജാതിവ്യവസ്ഥയുടെയും പീഢനങ്ങളുടെയും അവസ്ഥയെന്താണു് ?...അവിടെയെല്ലാം കഴിഞ്ഞോ ഭായീ .:-))

മേല്‍പ്പത്തൂരാന്‍ said...

@നിസ്സഹായന്‍; ആദ്യമേ ഞാന്‍ ഒന്നു പറയുന്നു,ഞാന്‍ സവര്‍ണ്ണനുമല്ലാ..അവര്‍ണ്ണനുമല്ലാ.ഇമ്മാതിരി ജാതിയിലൊന്നുമല്ല ഞാന്‍ ജനിച്ചത്......അതുകൊണ്ടുതന്നെ സധൈര്യം ഞാന്‍ തുറന്നു പറയുന്നു...ഈ രണ്ടു വര്‍ണ്ണങ്ങളാണ് ഇന്‍ഡ്യയുടെ വളര്‍ച്ചയൂടെ സ്പീഡ്ബ്രേക്കര്‍